Campus Alive

വെടിയൊച്ചകൾക്ക് സമാനമായ ഘോര ശബ്ദങ്ങളാണ് രാത്രി മുതൽ കേൾക്കാൻ കഴിയുന്നത്

ഇവിടെ കിഴക്കൻ ഡൽഹിയിലും വടക്ക്കിഴക്കൻ ഡൽഹിയിലും ആരും തന്നെ ഇന്ന് രാത്രി ഉറങ്ങിയിട്ടില്ല. കാവിയണിഞ്ഞ ഹിന്ദു തീവ്രവാദികളെ തടയുന്നതിന് വേണ്ടി മുസ്ലിം പ്രദേശങ്ങളിലേക്കുള്ള പ്രവേശന കവാടത്തിൽ യുവാക്കൾ കാവൽ നിൽക്കുകയാണ്. കാവി ഗുണ്ടകൾ അക്രമണമഴിച്ചുവിടുവാൻ വേണ്ടി ഒരുമിച്ചുകൂടുന്നു എന്ന ഭീതിതമായ അറിയിപ്പുകളാണ് എങ്ങും. ഈ ഇരുട്ടിൽ എന്താണ് നടന്ന് കൊണ്ടിരിക്കുന്നതെന്നോ എന്താണ് ചെയ്യേണ്ടതെന്നോ ആർക്കും ഒരു പിടിയും കിട്ടുന്നില്ല. (കുറച്ച് ദലിത്-ഹിന്ദു വീടുകളും ഭൂരിഭാഗം മുസ്ലിം വീടുകളുമുള്ള ഒരു പ്രദേശത്താണ് ഞാൻ നിൽക്കുന്നത്. ഇവിടത്തെ പിൻ ഭാഗത്ത്കൂടി ഒരു കൂട്ടം കാവി തീവ്രവാദികൾ അകത്ത് പ്രവേശിച്ചിരുന്നെങ്കിലും ക്ഷണം നേരം കൊണ്ട് തന്നെ അവരെ പുറത്ത് ചാടിച്ചു. എങ്കിലും ഇനിയും ഉള്ളിൽ കടക്കാൻ സാധ്യത ഉണ്ട്.) അട്ടഹാസങ്ങളും സൈറണുകളും വെടിയൊച്ചകൾക്ക് സമാനമായ ഘോര ശബ്ദങ്ങളുമാണ് രാത്രി മുതൽ കേൾക്കാൻ കഴിയുന്നത്. പുറത്ത് ദൂരത്ത് നിന്ന് ജയ് ശ്രീറാം വിളികൾ കേൾക്കാം. വിത്യസ്ത ജനങ്ങൾ താമസിക്കുന്നിടങ്ങളിൽ കാവിഗുണ്ടകൾ ആയുധങ്ങളുമായി പ്രകോപനപരമായ രീതിയിൽ മാർച്ച് ചെയ്യുന്നു, ചിലയിടങ്ങളിൽ അവർ വീടകങ്ങളിലേക്ക് പ്രവേശിച്ചതായും മരണങ്ങൾ സംഭവിച്ചതുമായുള്ള റിപ്പോർട്ടുകൾ വരുന്നു. നിങ്ങൾ അപകടത്തിലാണെന്നും മുസ്ലിംകൾ നിങ്ങളെ ആക്രമിക്കുമെന്നുമുള്ള രൂപേണെ അവിടങ്ങളിലെ ഹിന്ദു താമസക്കാരെ അവർ പ്രകോപിപ്പിച്ച് കൊണ്ടിരിക്കുന്നു. ഗുണ്ടകൾ വാഹനങ്ങൾ തടഞ്ഞ് നിർത്തി യാത്രക്കാർ മുസ്ലിംകളാണോ എന്ന് പരിശോധന നടത്തുന്നു. കടകളും ട്രാൻസ്ഫോമറുമെല്ലാം തന്നെ ഇപ്പോൾ കത്തിക്കൊണ്ടിരിക്കുന്നു.

(facebook post)

സുമിത.പി.കെ